Tuesday, October 25, 2011

  എന്നോ കൊഴിഞ്ഞുപോയ നിമിഷങ്ങള്‍. . .
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്തവ...
 എല്ലാം വെറും ഓര്‍മ്മകള്‍ മാത്രം.... 



Wednesday, October 12, 2011

my fvrt lines

"നീ മരിച്ചാലും,ഞാന്‍ നിന്നെ സ്നേഹിക്കും
ഞാന്‍ മരിച്ചാലും ആ സ്നേഹം നിലനില്‍ക്കും"
                                                             - വിക്ടര്‍ ഹ്യുഗോ



"ഒറ്റപ്പതിപ്പുള്ള പുസ്തകമീ ജന്മം
ഒറ്റത്തവണ ഓരോ  പുറവും
നോക്കി വയ്ക്കുവാന്‍ മാത്രം നിയോഗം
പഴയ താളൊക്കെ  മറഞ്ഞു പോയി
എന്നെക്കുമെങ്കിലും
ചിത്രങ്ങളായ് കുറിമാനങ്ങളായ്‌
ചിലതെത്രയും ഭദ്രം"
                                     - ഓ ന്‍ വി



"ശോകമേ  ഹാ, തകര്‍ന്ന ഹൃദയത്തെ
ലോകതത്വം പഠിപ്പിപ്പു നീ സദാ"
                                       -ചങ്ങമ്പുഴ
                                       



"I LOVE YOU AS THE PLANT THAT NEVER BLOOMS
BUT CARRIES IN ITSELF THE LIGHT OF HIDDEN FLOWERS"
                                                          - PABLO NERUDA



"I LOVE YOU ONLY BECAUSE    IT'S YOU THE ONE I LOVE"
                                                                  - NERUDA



"തിരയാര്‍ന്ന, ശബ്ദമുഖരിതമായ 
ജീവിതത്തില്‍ ,
ഒരു വല്ലകിയുടെ നാദത്തെക്കാളും
സമുദ്രസംഗീതം 
നെഞ്ചില്‍ ഒളിപ്പിച്ചു 
കടല്‍ ശംഖിനെപ്പോലെ 
ഞാന്‍ 
നിന്റെതായിരിക്കുന്നു. . ."
                     -ഓസ്കാര്‍ വൈല്‍ഡ്‌ 




"ഒരുനാള്‍ ഉണര്‍ന്നപ്പോഴില്ല നീ 
ഇല്ല നീ ഇല്ലാതായ് നീ"
                              - ജി  കുമാരപ്പിള്ള 



ഇനിയുമുണ്ടൊരു ജന്മമെനിക്കെങ്കില്‍ 
ഇതള്‍ വിടരാത്ത പുഷ്പമായ് തീരണം 
വിജനഭൂവിലെങ്ങാനതില്‍ ജന്മം 
വിഫലമാക്കീട്ടു വിസ്മ്രിതമാവണം
                          - ഇടപ്പള്ളി 
                           











എന്തിനോ  കണ്ടു നാം
അറിയാതെയെങ്കിലും സ്നേഹിച്ചു
ഇന്നിതാ ഈ യാമത്തില്‍
യാത്ര ചൊല്ലി  നീ അകലുന്നു
മോഹങ്ങളും ദുഖങ്ങളും
മനസ്സിലടുക്കി
നിനക്ക് വിട നല്‍കവേ
അറിയുന്നു നാം പരസ്പരം...
നമ്മുടെ ഹൃദയങ്ങളെ...


  
       
       ഈ മഴ എന്നില്‍ നിന്‍റെ ഓര്‍മ്മകള്‍ നിറയ്ക്കുന്നു .
മഴയെ നിനക്കെന്നും ഇഷ്ടമായിരുന്നു . . .ഓരോ മഴതുള്ളിയെയും നീ സ്നേഹിച്ചിരുന്നു . മഴയെ നീ പ്രണയിച്ചിരുന്നു . നിന്നിലൂടെയാണ് ഞാന്‍ മഴയെ തിരിച്ചറിഞ്ഞത്. മഴയെ പ്രണയിച്ചു തുടങ്ങിയത് . . 
മഴയ്ക്ക്‌ ഒരു സംഗീതം ഉണ്ടെന്നു  എനിക്ക്  പറഞ്ഞു  തന്നത് നീ ആയിരുന്നു.  ആ സംഗീതത്തിനു മനസ്സിന്‍റെ മുറിവ്  ഉണക്കാന്‍ ആവുമെന്നും നീ ആണ് അറിയിച്ചത്.
           


          മഴയ്ക്കായ് നാമെന്നും ആഗ്രഹിച്ചിരുന്നു . പെയ്തൊഴിയുന്ന മഴതുള്ളികളിലൂടെ നടക്കാന്‍ നമ്മളേറെ  കൊതിച്ചിരുന്നു.മഴ എന്നും നമുക്കിടയിലുണ്ടായിരുന്നു . രാത്രിയുടെ ഇരുണ്ട യാമങ്ങളിലും നമ്മള്‍ സംസാരിച്ചത് ഏറെയും    മഴയെ കുറിച്ചായിരുന്നു . മഴ നമ്മുടെ പ്രിയ സുഹൃത്തായിരുന്നു. പിന്നെ എപ്പോഴാണ് മഴ നമുക്ക് നഷ്ടമായി തുടങ്ങിയത്?പതിയെ മഴ എങ്ങോ മറയുകയായിരുന്നു. നാംപോലും അറിയാതെ  അവള്‍  എവിടേക്കോ പോയി . തിരിച്ചു വിളിക്കാന്‍ ഏറെ കൊതിച്ചെങ്കിലും എന്തോ വാക്കുകള്‍ക്ക് അവളെ മടക്കി കൊണ്ടുവരാന്‍ കഴിഞ്ഞില്ല .


         
            വീണ്ടും നീയാണ് മഴയെ എനിക്ക് തന്നത് . ഒരിക്കലും പെയ്തുതോരാത്ത ഒരു മഴ. പക്ഷെ ഇന്ന്   കൂട്ടിന്    നീയില്ല .  ഒറ്റയ്ക്ക്  ഈ മഴയെ നോക്കിയിരിക്കുമ്പോള്‍  ഹൃദയത്തിലെവിടെയോ  ഒരു  മഴപ്പെയ്ത്ത്  ഞാന്‍  അറിയുന്നു . അത്  നിന്‍റെ  സ്നേഹമാണോ അതോ   എന്‍റെ   നോവുകളോ?????
                                                 ..............................................................

Saturday, October 08, 2011

      



 മുറ്റത്ത് പന്തല്‍ മെല്ലെ ഉയരുകയായിരുന്നു. അകത്തെവിടെ നിന്നോ നേര്‍ത്ത രോദനങ്ങള്‍ കേള്‍ക്കാമായിരുന്നു. ആരോ വെളുത്ത തുണിയാല്‍ പൊതിഞ്ഞ ആ ശരീരം നാക്കിലയില്‍ കിടത്തി. ആരൊക്കെയോ ഒരു പെരുമഴയായ് പെയ്യാന്‍ തുടങ്ങി. ആരാണ് അകത്ത് ബോധം കേട്ട് വീണത് ? അവളുടെ അമ്മ ആയിരുന്നോ? 
ആയിരിക്കാം . . .
കൊണ്ടുപോവല്ലേ എന്നുറക്കെ നിലവിളിച്ചത് അവളുടെ അനിയത്തി ആയിരുന്നോ ?
അച്ഛന്‍ മാത്രം ഒന്നും മിണ്ടിയില്ല. അകലെ എവിടെയോ ഇരുന്ന് അവസാനമായ് ഒരുമ്മ പോലും കൊടുക്കാതെ ആ മനുഷ്യന്‍ അവളെ യാത്രയാക്കി. ചിതയിലെക്കെടുക്കാന്‍ നേരമാണ് അവന്‍ അവളെ ഒന്ന് നോക്കിയത്. 
ഇവള്‍ ആരായിരുന്നു ?
തന്‍റെ അനിയത്തി.... 
തന്‍റെ കുഞ്ഞു പെങ്ങള്‍... 
ആരാണ് ഈ  നിഷ്കളങ്കമായ മുഖം ഇങ്ങനെ വികൃതമാക്കിയത്..?
ആരാണ് ഈ ചുണ്ടുകള്‍ കടിച്ചുമുറിച്ചത്..?
കഴുത്തില്‍ കാണുന്ന ഈ നഖക്ഷതങ്ങള്‍ , അതാരുടെതാണ്..?
അടഞ്ഞ കണ്ണുകളിലുടെ അവള്‍ തന്നെ നോക്കുന്നതായ് അവനു തോന്നി. ആ നോട്ടത്തില്‍ താന്‍ പൊള്ളുന്നത് ആയി   അവനറിഞ്ഞു.
അവന്‍ തിരിഞ്ഞു നടന്നു. ആരൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു. പക്ഷെ പിന്തിരിഞ്ഞു നോക്കിയില്ല.
വഴിയില്‍ ആത്മഹത്യയുടെ കാരണങ്ങളെ കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. അവന്‍ അതൊന്നും ശ്രദ്ധിച്ചില്ല.  അവന്‍ നടന്നു. അതോ ഓടുകയായിരുന്നോ ?
ആരോ തന്നെ പിറകോട്ട് വലിക്കുന്നതി അവനു തോന്നി . തന്‍റെ കാലുകള്‍ക്ക്  ചലിക്കാന്‍ ആവുന്നില്ലെന്ന് അവന്‍ തിരിച്ചറിഞ്ഞു. വലിച്ചു കീറപ്പെട്ട ഏതോ ഉടുതുണി തന്‍റെ കാലുകളെ ച്ചുട്ടിവരിഞ്ഞിരിക്കുന്നു . ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും തന്‍റെ കാലുകള്‍ കൂടുതല്‍ കുരുങ്ങുകയാണ് . 
മുഖത്തെ മുറിവില്‍ ഒരു നീറ്റല്‍ അവന് അനുഭവപ്പെട്ടു. 
അവന്‍ തന്‍റെ കൈകളിലേക്ക് നോക്കി . നഖങ്ങള്‍ക്കിടയില്‍ ആരുടെയോ രക്തക്കറ അവന്‍ കണ്ടു . 
"ഏട്ടാ....." എന്ന യാചന തന്‍റെ കാതുകളില്‍ അലയടിക്കുന്നതായ് അവന് തോന്നി.
ഒരു നിമിഷം അവന്‍ തന്‍റെ കണ്ണുകള്‍ അടച്ചു. മെല്ലെ അവന്‍ കണ്ണുകള്‍ തുറന്ന് മഞ്ഞു മൂടിയ മലനിരകളിലേക്ക് നോക്കി. 
അവന് ചിരിക്കണമെന്ന് തോന്നി.
വയനാടിന്‍റെ ആ കൊടും മഞ്ഞിലും അവന് തന്‍റെ ചിരി അടക്കാനായില്ല. 
അവന്‍ ചിരിച്ചു
ഉറക്കെ... ഉറക്കെയുറക്കെ...
പതിയെ അതോരലര്‍ച്ചയായി  മാറി.....