Friday, October 11, 2013



നെടുവീര്‍പ്പുകള്‍


               അവള്‍ പതിയെ തന്‍റെ ഓര്‍മ്മകളിലൂടെ നടക്കുകയായിരുന്നു.... പച്ചവിരിപ്പിട്ട വയലേലകള്‍, സ്വര്‍ണക്കതിരാര്‍ന്ന നെല്‍ചെടികള്‍, പാടത്തെങ്ങും പാറി നടന്നിരുന്ന തത്തകള്‍............... അവയ്ക്കിടയിലൂടെ ഓടി നടന്ന ബാല്യം....

ടൌനിലെക്കുള്ള അച്ഛന്‍റെയും അമ്മയുടെയും കൂടുമാറ്റം പെട്ടെന്നായിരുന്നു. എങ്ങും വരുന്നില്ലെന്ന് പറഞ്ഞു  വാശി പിടിച്ച തന്നെ അമ്മ മുത്തശ്ശിയില്‍  നിന്നും പറിച്ചെടുക്കുകയായിരുന്നു.

തറവാട്ടിലെ വലിയ മുറിയില്‍ നിന്നും ഇടുങ്ങിയ മുറിയിലേക്ക് വലിചെറിയപ്പെട്ടപ്പോള്‍ പലതും നഷ്ടപ്പെടുകയായിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ മുറി പോലെയായി മനസ്സും.  മുത്തശ്ശി ഫോണ് വിളിയില്‍ മാത്രം ഒതുങ്ങുന്ന ഓര്‍മയായി. പിന്നിടെപ്പോഴോ അതും നിലച്ചു. യാത്രകള്‍ തിരക്ക് നിറഞ്ഞതായി. ചിന്തകളും ശൈലിയും ഓരോ ഘട്ടത്തിലും മാറിക്കൊണ്ടിരുന്നു. ജീവിതം ഒരു ഹൈവേ  ട്രാഫിക് പോലെ ആയിരുന്നു. 
കല്യാണം എന്ന മുറവിളി ഉണര്‍ന്നപ്പോള്‍ ആരുടെയോ നേര്‍ക്ക് കഴുത്ത് നീട്ടി. 15 വര്‍ഷത്തെ ദാമ്പത്യം. 12 വയസ്സായ മകന്‍...... 

society lady ആയിക്കഴിഞ്ഞിരുന്ന അവള്‍ക്ക് സ്നേഹമെന്ന വാക്കിന്‍റെ അര്‍ത്ഥം നഷ്ടമായിരുന്നു. ലതയെ അമ്മയെന്ന് മകന്‍ വിളിച്ചപ്പോള്‍ അതില്‍ അസ്വാഭാവികത തോന്നിയില്ല. ശ്രീകുമാര്‍ മറ്റൊരു കൂട് തേടി പോയപ്പോഴും തനിച്ചായതായ് തോന്നിയില്ല. ജീവിതം തനിച്ചും ആഘോഷിക്കുകയായിരുന്നു.

റോസിയുടെ വീട്ടിലെ ഫങ്ഷനില്‍ വെച്ചാണ്‌  സുരേഷിനെ കണ്ടുമുട്ടുന്നത്. പരിചയം സൌഹൃദത്തിലുമപ്പുറം വഴി മാറിയപ്പോള്‍ സന്ദര്‍ശനങ്ങള്‍ പാതിരാത്രികളിലായി. പിന്നിടെപ്പോഴോ അതും നിലച്ചു. 

മദ്യത്തിന്‍റെ ഗന്ധം നിറഞ്ഞിരുന്ന മുറിയില്‍ ഉണ്ണിയുടെ വരവുകള്‍ കുറവായിരുന്നു. ബോര്‍ഡിങ്ങില്‍ പോവാന്‍ അവന്‍ തന്നെയാണ് വാശി പിടിച്ചത്. വലിയ ആ വീട്ടില്‍ പതിയെ ഏകാന്തത കൂട് കൂട്ടുകയായിരുന്നു.

വല്ലാത്തൊരു മടുപ്പ് തോന്നിയപ്പോഴാണ് ആ മുറി വീണ്ടും തുറന്നത്. എപ്പോഴോഅടച്ച്പൂട്ടിയതായിരുന്നു അത്. എന്നോ വലിച്ചെറിയപ്പെട്ട ആ പെട്ടിക്കായ്‌ അവള്‍ തിരഞ്ഞു. അത് തുരുമ്പിച്ചിരുന്നു. വല്ലടൊരു ശബ്ദത്തോടെ ആ പെട്ടി തുറന്നു. ആ രാമായണം അകെ പോടിപിടിച്ചിരുന്നു. പക്ഷെ അതിനുള്ളില്‍ എന്നോ സൂക്ഷിച് വച്ചിരുന്ന ആ മയില്‍‌പീലി ഇന്നും പഴയത് പോലെ തന്നെ.. പതിയെ രാമായണത്തിന്‍റെ താളുകള്‍ മറിക്കവേ വാത്സല്യത്തിന്‍റെ ചൂട് അവള്‍ അറിഞ്ഞു. നിറകണ്ണുകളോടെ തന്നെ യാത്രയാക്കിയ ആ രൂപത്തെ അവള്‍ ഓര്‍ത്തു.

ശരീരത്തിലാകെ കൂര്‍ത്ത കത്തികള്‍ കുത്തിയിറക്കിയ വേദന അവള്‍ക്കനുഭവപ്പെട്ടു. കണ്ണില്‍ നിന്നൊഴുകുന്ന തുള്ളികള്‍ക്ക് രക്തത്തിന്‍റെ നിറമാണെന്ന് അവള്‍ക്ക് തോന്നി. പഴയ അമ്മുവി മുത്തശ്ശിയുടെ മാറോട് ഒട്ടിച്ചേര്‍ന്നു കിടക്കാന്‍ അവള്‍ കൊതിച്ചു.
ഹൃദയത്തിന്‍റെ ഒരു ഭാഗം തകരുന്നതായ് അവള്‍ അറിഞ്ഞു. പതിയെ അവള്‍  തറയില്‍ വീണ, എന്നോ നഷ്‌ടമായ സ്വപ്നങ്ങള്‍ക്കായി കണ്ണുകളടച്ചു.ഒരു നീര്‍ത്തുള്ളി മെല്ലെ തറയിലേക്കിറ്റു വീണു...  

Saturday, April 21, 2012




                                      



                      


എന്‍റെ സ്നേഹത്തിനായ് 
ഒരിക്കല്‍, 
നീ എന്‍റെ  ഹൃദയം   കുത്തിമുറിച്ചു 
തടയാനാവാത്ത പ്രവാഹമായി
സ്നേഹം ഒലിച്ചിറങ്ങിയപ്പോള്‍ 
ഞാന്‍  തിരിച്ചറിഞ്ഞു,   
എന്‍റെ  ഹൃദയം കല്ലയിരുന്നില്ലെന്ന്
സ്നേഹം താങ്ങാനാവാതായാപ്പോള്‍  
നീ തന്നെ എന്‍റെ ഹൃദയത്തിനു മുകളില്‍
വേലി കെട്ടി .
എന്നിട്ടും സ്നേഹം ഒലിച്ചിറങ്ങിയപ്പോള്‍ 
ഹൃദയത്തിനു മുകളില്‍ 
ഒരു   കരിങ്കല്ല്    ഞാന്‍  വച്ചു 
ചതഞ്ഞ ഹൃദയത്തിന്‍റെ നിലവിളി 
മനസിനു പോലും കേള്‍ക്കാതായപ്പോള്‍
പതിയെ  മൌനിയായി    


ഹൃദയം  കല്ലോട് ലയിച്ചു തിര്‍ന്നു .....  

  


Thursday, February 16, 2012

നീ...

നീ..















നീ എല്ലാത്തിനും സാക്ഷിയായിരുന്നു
നിന്‍റെ  തണലില്‍ വളര്‍ന്ന സൗഹൃദങ്ങള്‍,
ഇണക്കങ്ങളായി  തീര്‍ന്ന പിണക്കങ്ങള്‍..,
കൈമാറിയ കഥകള്‍... .
ഓര്‍മ്മകള്‍ നനുത്ത വേദനയായ് പെയ്യുന്നു
ഇനിയില്ലെന്ന  നോവ് കണ്ണീരാവുന്നു
നീ തനിച്ചാവുന്നില്ല,
എനിക്ക് പകരം മറ്റൊരാള്‍....../......
നിന്‍റെ തണലില്‍ പുതിയ സൗഹൃദങ്ങള്‍......
പക്ഷെ...,
നിനക്ക് പകരം മറ്റൊന്നെനിക്കില്ലല്ലോ....                                                                                                                                                                                                         . 

Saturday, January 21, 2012

മരണത്തിന്‍റെ ഗന്ധം

                                  മരണത്തിന്‍റെ ഗന്ധം
        




"നീ അടുത്ത് വരുമ്പോള്‍ എന്തോ മരണത്തിന്‍റെ ഗന്ധം അനുഭവപ്പെടുന്നതുപോലെ..." 
കാന്റീനില്‍ വച്ച രാഖിയാണ് അങ്ങനെ പറഞ്ഞത്.ഒരു തമാശ കേട്ട ലാഘവത്തോടെ  കൂട്ടുകാരെല്ലാം  പൊട്ടിച്ചിരിച്ചു. 
    മരണത്തിന്‍റെ ഗന്ധം...
കൂടെ ചിരിക്കുമ്പോഴും മനസ്സ് ആ വാക്കുകളില്‍ ഉടക്കി നില്‍ക്കുകയായിരുന്നു .


  ഉറങ്ങാന്‍ നേരമാണ് മേശയില്‍ നിന്നും പുസ്തകം എടുത്ത്. ഒരു പിറന്നാള്‍ ദിനത്തില്‍ ആരോ അയച്ചുതന്ന സമ്മാനമായിരുന്നു അത്. 
  'നന്ദിതയുടെ  കവിതകള്‍ '
എത്ര തവണ വായിച്ചിരിക്കുന്നു.
ഓരോ താളുകള്‍ക്കും ഇന്നും പുതുമയുടെ മണം.
തലക്കെട്ടില്ലാത്ത കുറെ വാക്കുകള്‍ , അവയ്ക്കിടയില്‍ തിരിച്ചറിയപ്പെടാതെ പോയ മനസിന്‍റെ വിങ്ങല്‍ ....
വിരഹത്തിന്‍റെ വേദന...
മരണത്തിന്‍റെ ഗന്ധം...


അന്ന് വ്യഴാഴ്ച്ച ആയിരുന്നു. സാഹിത്യ ചര്‍ച്ചകളുടെ ദിവസം. സംസാരിച്ചത് രാജലക്ഷ്മിയെ കുറിച്ചായിരുന്നു.
ആര്‍ക്കും പിടിതരാത്ത മനസ്സുമായ് ജീവിച്ച രാജലക്ഷ്മി!
വിരലില്‍ എണ്ണാവുന്ന കഥകളും  കവിതകളും തന്ന രാജലക്ഷ്മി  
മരണത്തിന്‍റെ ഗണ്ഡം തന്ന്‌ എങ്ങോ നടന്നു പോയവള്‍ ..


 മരണത്തിന്‍റെ ഗന്ധം !
പതിയെ അറിയുകയായിരുന്നു,
ചന്ദനത്തിരിയുടെ സുഗന്ധമാണ് മരണത്തിന്‌!!!
"നിന്റെയടുത്ത് വരുമ്പോള്‍ മരണത്തിന്‍റെ ഗന്ധം അനുഭവപ്പെടുന്നു "
രാഖി പതിയെ കാതില്‍ മൂളി 
അകലെ ഒരു മാവു അലര്‍ച്ചയോടെ മറിഞ്ഞു വീണു..

Friday, December 23, 2011

തിരിച്ചറിവ്


നിന്‍റെ കണ്ണുകളിലെ പുഞ്ചിരിക്ക്  പിന്നിലെ
പുച്ഛം ഞാന്‍ കണ്ടിരുന്നില്ല
നിന്‍റെ പതുപതുത്ത കൈകള്‍
പരുക്കന്‍ ആണെന്ന  യാഥാര്‍ത്ഥ്യം
ഞാന്‍ അറിഞ്ഞിരുന്നില്ല.
നിന്‍റെ പാല്‍പ്പല്ലുകല്‍ക്കിടയിലെ 
കൂര്‍ത്ത ദ്രംഷ്ടകളും ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.
എല്ലാം അറിഞ്ഞപ്പോള്‍ 
നിന്‍റെ പരുക്കന്‍ കൈകള്‍ 
എന്‍റെ ഉടയാടകളെ കീറി മുറിച്ചിരുന്നു.
നിന്‍റെ ദ്രംഷ്ടകള്‍ എന്‍റെ ചുണ്ടുകളില്‍ 
വിള്ളലുകള്‍ വീഴ്ത്തിയിരുന്നു,
നിന്‍റെ പുച്ഛം 
വിജയിയുടെ അട്ടഹാസത്തിനു
വഴി മാറിയിരുന്നു....  

അന്നും ഇന്നും

കാലങ്ങള്‍ക്കപ്പുറം നാം പഴയ
മരംചുറ്റി  പ്രേമ കഥയിലെ
നാണം നിറഞ്ഞ പാത്രങ്ങള്‍... ....
ഇന്ന് വിരല്‍ തുമ്പിനാല്‍
വിശേഷങ്ങള്‍ പങ്കുവെക്കുന്ന
യോ യോ യുവത്വം .
അന്ന് നിന്‍റെ കണ്ണുകളില്‍  നിറഞ്ഞത്
തെളിഞ്ഞ സ്നേഹത്തിന്‍റെ ആത്മാര്‍ത്ഥത.
ഇന്ന് തുടുത്ത മാംസത്തിനായുള്ള കൊതി.
അന്ന് ഒരു മഞ്ഞ ചരടിനാല്‍ ,
എന്റെ ജീവിതം നീ ധന്യമാക്കി.
ഇന്ന് സ്വര്‍ണ ചങ്ങലയാല്‍ നിന്‍റെ അടിമയാക്കി .
അന്ന് നിന്‍റെ സ്നേഹത്തില്‍ അലിഞ്ഞ്
ആ പാദങ്ങളില്‍ വീണു ചുംബിച്ചു.
ഇന്ന് എന്റെ കഴുത്തിനെ പുണര്‍ന്ന
നിന്‍ കൈകളാല്‍  ഞാനലിഞ്ഞില്ലതായ്‌  ....